സഹന ശക്തി ഉള്ളൊരു മാത്രം നോക്കുക..

warning:പ്രാകല്ലേ വായിച്ചിട്ട്



29.4.11

പണിക്കര്‍ പുരാണം..

നാട്ടിലെ പൊതുപ്രവര്‍ത്തനങ്ങളില്‍ എന്നും പണിക്കരുമുണ്ടാകും.. അങ്ങനെ ഒരു ആക്സിഡന്റ് കേസില്‍ പെട്ട ആള്‍ക്ക് ബ്ലഡ്‌ കൊടുക്കനായ് പോയി .. അവിടെ ബ്ലഡ്‌ ബാങ്കിന് മുന്നില്‍ മറ്റു പലരും ഇരിപ്പുണ്ട് പണിക്കരും കൂട്ട് പോയ സുഹൃത്തും ഒരു സീറ്റില്‍ സ്ഥാനം പിടിച്ചു.. donor ആരാ.. സിസ്റ്റര്‍ പുറത്തേക്കു തലയിട്ടു വിളിച്ചു.. തന്നെയാണ് വിളിച്ചെന്ന  കാര്യം മനസ്സിലാകാതെ പണിക്കര്‍ സുഹൃത്തിനോട്  "ഇപ്പോളത്തെ പിള്ളേരടെ ഒക്കെ ഓരോ പേരുകള്‍ കേട്ടില്ലെട ഡോണര്‍" .. 

ഒരു ദിവസം ഉച്ച നേരം അടുത്തുള്ള  ഫാന്‍സി കടയില്‍ സ്ഥിരം എത്താറുള്ള പണിക്കരെ കട ഏല്‍പ്പിച്ചു മൊതലാളി പുറത്തേക്കിറങ്ങി.. ' ഡാ പണിക്കരെ കടേല്‍ ഒന്ന് നിക്കണേ ഞാന്‍ ഇപ്പൊ വരാം.. ആരേലും വന്നാല്‍ എന്താ വേണ്ടെന്നു ചോദിച്ചു എടുത്തു കൊടുത്തേര് '.. പണിക്കര്‍ എല്ലാം സമ്മതിച്ചു. പത്ത് മിനിറ്റ്  കഴിഞ്ഞു ഒരു ചേച്ചി വന്നു ചോദിച്ചു eyebrow പെന്‍സില്‍ ഉണ്ടോ .. പണിക്കര്‍ ആദ്യം അന്തം വിട്ടു ഈശ്വര ഇതെന്തു കുന്തം .. നല്ലോണം ആലോചിച്ചു ചോദിച്ചു ഉണ്ടല്ലോ  "റബ്ബര്‍ ഉള്ളത് വേണോ ? അതോ റബ്ബര്‍ ഇല്ലാത്തതു വേണോ? "

പണിക്കര്‍ അങ്ങനെ കാര്‍ ഓടിക്കാനുള്ള ലൈസെന്‍സും ടാക്സി ഓടിക്കാനുള്ള ബാഡ്ജും എടുത്തു . അടുത്ത ആഴ്ച തന്നെ ടാക്സി സ്റ്റാന്‍ഡില്‍ ഡ്രൈവറും ആയി.. ഒരാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ എല്ലാ ഡ്രൈവര്‍മാരുടെയും  ചാകര ആയ എയര്‍പോര്‍ട്ട് ഓട്ടം തന്നെ പണിക്കരെ തേടിയെത്തി.. ആദ്യമായ് പോകുന്നോന്ണ്ട്  തിരുവനന്തപുരം എയര്‍പോടിലെക്കുള്ള  എല്ലാ വഴിയും ഒരാഴ്ച കൊണ്ട് പണിക്കര്‍ മറ്റുല്ലോരോട് ചോദിച്ചു മനപാടമാക്കി.. രാത്രീലാണ് പോക്ക് .. നൂറനാട് വഴി നേരെ തെക്കോട്ട്‌ പോയാല്‍ കൊട്ടിയത്ത് എത്തി nh47 വഴി എളുപ്പത്തില്‍  എയര്‍പോര്‍ട്ടിലെത്താം  തിരിച്ചു വരുമ്പോള്‍ എളുപ്പം വഴി മനസിലാക്കാന്‍ പോണ വഴിയിലെല്ലാം ഓരോ അടയാളങ്ങള്‍ കണ്ടു വെച്ചാണ്‌ പോക്ക് .. അങ്ങനെ കൊട്ടിയതെത്തിയപ്പോള്‍  സമയം വെളുപ്പാം കാലം .. ഒരുകണക്കിന് എയര്‍പോര്‍ടില്‍ എത്തി .. ആളിനെ കെട്ടി വിട്ടു.. തിരിച്ചു വന്നു വീണ്ടും കൊട്ടിയം വഴി തന്നെ .സമയം 9 മണി .  അങ്ങോട്ട്‌ പോയപ്പോള്‍ കാണാത്ത പലസ്ഥലങ്ങളും പണിക്കര്‍ കണ്ടു തുടങ്ങി .. ഇനി വഴി തെറ്റിയോ ആവോ.. എന്തായാലും വണ്ടി കൊട്ടിയം കഴിഞ്ഞു കൊല്ലം ആവാറായി.. പണിക്കര്‍ മനസില്‍ സൂക്ഷിച്ച അടയാളങ്ങള്‍ ഒന്നും കാണാതായി .. ഒടുവില്‍ കൊല്ലത്തെത്തി അവിടെ വഴിയില്‍ കണ്ട ഒരാളോട് ചോദിച്ചു ഈ കൊട്ടിയം എവിടാണെന്ന് .. അത് ഒരു 20 കിലോമീറ്റര്‍ ഓളം പിന്നിലായിയിരുന്നു ...  ആരോ ചോദിച്ചു എന്ത് പറ്റി.. ഏയ്‌  നമ്മള്‍ തിരിയണ്ട സ്ഥലം തെറ്റിപ്പോയി . കാവ്യാമാധവന്റെ പടം ഷട്ടറില്‍ ഉള്ള ഒരു കട ആണ് പണിക്കര്‍ അടയാളം ആക്കി വെച്ചിരുന്നത് അതും വെളുപ്പാം കാലത്ത്.. ഇപ്പൊ സമയം ഒമ്പതുമണി കടകള്‍ എല്ലാം തുറന്നു..







6.3.11

ഒരു പെണ്ണ് ചോദിക്കല്‍..

ഒരു നടന്ന സംഭവം ആണ് ഇത് .. 
 പൊതുവേ പറഞ്ഞു കേക്കുന്ന ഒന്നാണ് പ്രണയത്തിനു കണ്ണില്ല മൂക്കില്ല ജാതിയില്ല മതമില്ല എന്നൊക്കെ.. കണ്ണില്ല മൂക്കില്ല എന്ന് പറയുന്നത് പ്രണയം പെണ്ണിന്റെ വീട്ടുകാരറിയുമ്പോള്‍  മനസ്സിലാകുമെന്നും അനുഫവസ്തരായ കാമുകന്‍ മാറും  പറയുന്നുണ്ട്..  കാരണം പെണ്ണിന്റെ വീട്ടുകാരരിയുമ്പോള്‍ കണ്ണ് കൊണ്ടാണോ മൂക്ക് കൊണ്ടാണോ കിട്ടുന്നത് മേടിക്കുന്നത് എന്ന് ഒരു നിശ്ചയവും കാണില്ലല്ലോ.. മതേതര രാജ്യമാണ് എന്ന പേരുണ്ടെങ്കിലും അന്യ മതക്കാര്‍ തമ്മിലൊന്നു പ്രേമിച്ചു പോയാല്‍ ഒടുക്കത്തെ പുകിലുമാണ്.. ഏതു തരം പ്രണയവും സിനിമയില്‍ കാണുമ്പോ കയ്യടിക്കുന്നോരും സ്വന്തം വീട്ടില്‍ ആരെങ്കിലും അങ്ങനെങ്ങാനും ചെയ്താല്‍ കൈ തല്ലി ഓടിക്കും അത്രയ്ക്ക് പ്രശ്നമാണ് 2 മതക്കാര്‍ തമ്മില്‍ പ്രേമിക്കുന്നത്.
നമ്മുടെ കഥാനായകന്‍ എന്റെ പ്രിയ സുഹൃത്താണ് .. കുറെ നാളായി ഒരു കുട്ട്യോട് കട്ട പ്രേമമാണ് . ഒരു കുഴപ്പം മാത്രം രണ്ടും രണ്ടു മതം ആയിപ്പോയി.. ജീവിതം തട്ടി മുട്ടി കൊണ്ട് പോകുന്നതിനിടയിലാണ് ഈ പ്രേമം . അതിനെ കുറിച്ച് കൂടുതല്‍ പറയണ്ടല്ലോ പ്രേമത്തിന് കണ്ണില്ല, മൂക്കില്ല, ചെവിയില്ല പക്ഷെ എന്തൊക്കെ പറഞ്ഞാലും കാശില്ല എങ്കില്‍ ഒരു കാര്യോമില്ല  എന്നത് കൊണ്ട് അളിയന്‍ നാട്ടില്‍ തട്ടിമുട്ടി ഒക്കെ ജോലി ചെയ്തു നോക്കി.. ഇതിനിടക്ക്‌ എങ്ങനെയോ പെണ്ണിന്റെ വീട്ടുകാര് കാര്യം അറിഞ്ഞു . അവര് അമ്പിനും വില്ലിനും അടുക്കില്ല.. മതത്തിന്റെ കാര്യം തന്നെ പ്രശ്നം . നാട്ടില്‍ നിന്നു ജോലി ചെയ്തു സമ്പാദിച്ചു സമ്പാദിച്ചു നടന്നാല്‍ ഒടുവില്‍ സമ്പാദ്യം മാത്രം ഉണ്ടാവില്ല എന്ന് മനസിലാക്കി അവന്‍ ഒടുവില്‍ ഗള്‍ഫില്‍ പോകാന്‍ തീരുമാനിച്ചു . ഗള്‍ഫില്‍ പോയ്‌ കഷ്ടപ്പെട്ടാണെങ്കിലും ഒരു ജോലി ഒക്കെ കിട്ടി കഴിയുമ്പോള്‍ അവരടെ മനസ്സ് മാറിയാലോ ഒന്നുമില്ലേലും  അന്തസ്സോടെ പോയ്‌ പെണ്ണ് ചോദിക്കാമല്ലോ..
അങ്ങനെ ആദ്യത്തെ ലീവിന് നാട്ടിലെത്തി എന്തായാലും പെണ്ണിനെ അടിച്ചോണ്ട് വന്നാല്‍ മോശമാണ്.. അല്‍പ്പം അഭിമാനമുള്ള കൂട്ടത്തിലായോണ്ട്  എന്തായാലും പെണ്ണിന്റെ വീട്ടില്‍ പോയി പെണ്ണ് ചോദിക്കാമെന്നു തീരുമാനിച്ചു.. ഒരു ധൈര്യത്തിന് ഏറ്റവും അടുത്ത രണ്ടു സുഹൃത്തുക്കളെയും കൊണ്ട് പോകാമെന്ന് ഒടുവില്‍ തീരുമാനിച്ചു.( തല്ലു കിട്ടുമെങ്കില്‍ ഷെയര്‍ ചെയ്യാന്‍ വേണ്ടി ഒരു ധൈര്യത്തിന് ) .ഒടുവില്‍ എന്ന് പോണമെന്നും അവിടെ പോയി എന്ത്പറയണം എന്നും ഒക്കെ മുന്‍കൂട്ടി ചര്‍ച്ച ചെയ്തു തീരുമാനിച്ചു.
രണ്ടും കല്‍പ്പിച്ചു പോയേക്കാം എന്നായി തീരുമാനം അങ്ങനെ ആ ദിവസം വന്നെത്തി. ഇന്നത്തോടെ രണ്ടില്‍ ഒന്ന് അറിയണം .എല്ലാം തീരുമാനിച്ചുറപ്പിച്ച പോലെ ചെയ്യണം എന്ന് പരസ്പരം പറഞ്ഞുറപ്പിച്ചു 3 പേരും പെണ്ണിന്റെ വീട്ടിലെത്തി.. എങ്ങനെയോ എവിടുന്നോ കിട്ടിയ ധൈര്യം ഒക്കെ സംഭരിച്ചു വീട്ടിലേക്കു കേറിച്ചെന്നു. പെണ്ണിന്റെ അച്ഛന്‍ കാര്യം തിരക്കി ..എങ്ങനെയോ അവന്‍ കാര്യം അവതരിപ്പിച്ചു.. കൂടെ കൊണ്ട് പോയ രണ്ടു പേരും ഒന്നും പറയുന്നില്ല . നിസ്സംഗ ഭാവത്തില്‍  അച്ഛന്‍ ഒരുത്തരമേ പറഞ്ഞുള്ളൂ "നടക്കില്ല" .. മതം ഒരു പ്രശ്നമാണ് .. അപ്പോളേക്കും ഇത് കേട്ടു പെണ്ണിന്റെ അമ്മ കരഞ്ഞോണ്ട്  കുറെ  കാര്യങ്ങള്‍ പറഞ്ഞു.. പറയുന്ന കൂട്ടത്തില്‍  കൂടെ പോയ ഒരു സുഹൃത്തിനോട് ഒരു ചോദ്യവും ഇട്ടുകൊടുത്തു .. മോനെ മോന്‍ ഹിന്ദുവല്ലേ? ,, ഉടന്‍ ഉത്തരം അതെ.. "മോന്റെ പെങ്ങള്‍ ആണ് ഇങ്ങനെ ചെയ്തിരുന്നെങ്കില്‍ മോന്‍ സമ്മതിക്കുമോ?    ആദ്യത്തെ ചോദ്യത്ത്തിനേക്കാള്‍ സ്പീഡില്‍ അടുത്ത ഉത്തരം ഇല്ലാ !!! '' മോന് വിവരമുണ്ട് ..അത്രേ ഉള്ളു മോനെ ഇവിടുത്തേം കാര്യം അത് ഇവനോട്  മോന്‍ തന്നെ ഒന്ന്  പറഞ്ഞു മനസ്സിലാക്കി കൊടുക്കണം .. എന്തൊക്കെയായാലും ഞങ്ങള്‍ക്ക് ജീവനുള്ളിടത്തോളം കാലം  ഇത് ഞങ്ങള്‍ സമ്മതിക്കില്ല .. അപ്പോളാണ് ഒരാവേശതിനു പറഞ്ഞെന്റെ അബദ്ധം അവനു പിടികിട്ടയത് . ആര്‍ക്കും ഒന്നും പറയാനില്ല .. ഇതില്‍ കൂടുതല്‍ എന്ത് പറയാനാണ് .. ഇത്രയും അയപ്പോളെക്കും  കഥാനായകന്റെ മുഖത്ത് രക്ത ഓട്ടം ഇല്ലാതായി  അകെ നിശബ്ദത .. പെണ്ണിന്റെ അച്ഛനും അമ്മയ്ക്കും ഉള്ളില്‍ ആശ്വാസത്തിന്റെ കുളിര്‍മഴ ഒരൊറ്റ ചോദ്യത്തിലൂടെ തന്നെ  എല്ലാത്തിനും പരിഹാരമയല്ലോ  ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ചു നിന്ന അവര്‍ക്ക് മുന്നിലൂടെ  അറിയാവുന്ന സകല തെറിയും ഉള്ളില്‍ വിളിച്ചു കൊണ്ട്  ആത്മാര്‍ത്ഥ സുഹൃത്തുക്കളെ കൂട്ടി അവിടുന്ന് ഇറങ്ങിപ്പോരേണ്ടി വന്നു നമ്മുടെ കഥാനായകന് എന്ന് ഇനി പ്രത്യേകിച്ച് പറയേണ്ടതില്ലലോ.. 

കഥാനായകന്‍ അന്ന് മലയാള തെറി സാഹിത്യത്തിനു പുതിയ കുറെ വാക്കുകള്‍ സംഭാവന ചെയ്തെന്നാണ് ആത്മാര്‍ത്ഥ സുഹൃത്തുക്കളില്‍ നിന്നും പിന്നീട് അറിയാന്‍ കഴിഞ്ഞത്.. ( അകെ ഒരാശ്വാസം മാനസമൈനേ പാടാന്‍ നൂറനാട് എങ്ങും കടാപ്പുറം ഇല്ലെന്നെത് മാത്രം)
..



.